ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാരവേദിയിൽ നടന്മാർക്കെതിരെ വംശീയാധിക്ഷേപം.
ടൂററ്റ് സിൻഡ്രോം എന്ന രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ജോൺ ഡേവിഡ്സൺ ആണ് നടന്മാരായ മൈക്കൽ ബി. ജോർദാൻ, ഡെലോറി ലിൻഡോ എന്നിവർക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്.
എൻ-വേഡ് എന്നറിയപ്പെടുന്ന അധിക്ഷേപവാക്കാണ് ഇയാൾ നടന്മാർക്കെതിരെ ഉപയോഗിച്ചത്. ഇതിനർഥം വർക്കിംഗ് ഇൻ എ ട്രക്ക് എന്നാണ്.
ഞായറാഴ്ചയാണ് 79-ാമത് ‘ബാഫ്റ്റ’ അവാർഡ്സ് നടന്നത്. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്കാരം സമ്മാനിക്കാനായാണ് മെക്കലും ഡെലോറിയും വേദിയിലെത്തിയത്.
അതിനിടെയാണ് സദസfൽനിന്ന് ജോൺ വംശീയാധിക്ഷേപം നടത്തിയത്. രണ്ട് നടന്മാർക്കും നേരെ ഇയാൾ അലറിവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തു.
തത്സമയ സംപ്രേഷണം അല്ലാതിരുന്നിട്ട് പോലും വംശീയാധിക്ഷേപം നീക്കം ചെയ്യാത്തതിൽ ബിബിസിക്കെതിരെയും വലിയ വിമർശനമാണ് ഉയർന്നത്.